International
വാഷിംഗ്ടൺ: ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ നിർണായക പ്രതികരണവുമായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. യുദ്ധം എത്ര കാലം തുടരുമെന്ന് ഡൊണാൾഡ് ട്രംപ് തീരുമാനിക്കുമെന്ന് പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കി.
ആക്രമണത്തിന്റെ സമയക്രമവും വ്യാപ്തിയും കുറഞ്ഞും കൂടിയും കൊണ്ടേയിരിക്കും. അവ ഏത് തരത്തിലാകുമെന്ന് പറയാനാകില്ലെന്നും ഹെഗ്സെത്ത് വ്യക്തമാക്കി. പ്രസിഡന്റ് ആണ് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കുക. അടുത്ത ദിവസങ്ങളിൽ കൂടുതൽ യുഎസ് പോർ വിമാനങ്ങൾ മിഡിൽ ഈസ്റ്റ് മേഖലയിലേയ്ക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഈ സൈനിക നടപടി ആദ്യ ഘട്ടത്തിൽ മാത്രമാണ്. കൂടുതൽ അമേരിക്കൻ സൈനിക ശേഷി മിഡിൽ ഈസ്റ്റിലേക്ക് ഒഴുകുമെന്ന് യുഎസ് സൈനിക മേധാവി ജനറൽ ഡാൻ കെയ്നും വ്യക്തമാക്കി.
അതേസമയം തങ്ങളുടെ മൂന്ന് എഫ് 15 വിമാനങ്ങൾ തകർന്നതായി അമേരിക്ക സ്ഥിരീകരിച്ചു. കുവൈത്ത് വ്യോമപ്രതിരോധ സംവിധാനങ്ങൾ അബദ്ധത്തിൽ വീഴ്ത്തിയത് എന്നാണ് വാദം. "ഫ്രണ്ട്ലി ഫയര്‍' എന്നാണ് യുദ്ധ വിമാനങ്ങള്‍ തകര്‍ന്നതിനെ അമേരിക്ക വിശേഷിപ്പിച്ചത്.
International
സീയൂൾ: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഇന്നലെ ഉത്തര, ദക്ഷിണ കൊറിയകൾക്കിടയിലെ അതിർത്തിയായ നിസൈനീകൃത മേഖല സന്ദർശിച്ചു. യുഎസ് ആർമി ഹെലികോപ്റ്ററിലെത്തിയ അദ്ദേഹത്തെ ദക്ഷണകൊറിയൻ പ്രതിരോധമന്ത്രി ആൻ ഗ്യു ബാക്ക് സ്വീകരിച്ചു.
അമേരിക്ക-ദക്ഷിണകൊറിയ വാർഷിക സുരക്ഷാ ചർച്ചയ്ക്കായിട്ടാണ് പീറ്റ് ഹെഗ്സെത്ത് എത്തിയിരിക്കുന്നത്.
ദക്ഷിണകൊറിയയിലെ അമേരിക്കൻ സൈനികവിന്യാസം സംബന്ധിച്ച പ്രധാന തീരുമാനങ്ങൾ ചർച്ചയിലുണ്ടായേക്കും.
ചൈന തായ്വാനെ ആക്രമിച്ചാൽ ദക്ഷിണകൊറിയയിലെ അമേരിക്കൻ സൈനികരെ പ്രതിരോധത്തിന് ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചനയുണ്ട്.